ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് വാല്യുവേഷനിൽ ഇടിവുമായി ഇന്ത്യയിലെ മുൻനിര കമ്പനികൾ; കൂടുതൽ നഷ്ടം നേരിട്ട് ടി.സി.എസ്.

ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. പോയ വാരം ബി.എസ്.ഇ സൂചിക 863.18 പോയിന്റുകൾ (1.05%) ഇടിവാണ് നേരിട്ടത്. ഇന്ത്യയിൽ മാർക്കറ്റ് ക്യാപ്പിൽ മുൻനിരയിലുള്ള 10 കമ്പനികളിൽ ഏഴെണ്ണവും തിരിച്ചടി നേരിട്ടു. ഇതിൽത്തന്നെ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ മാർക്കറ്റ് ക്യാപ്പാണ് ഏറ്റവുമധികം കുറഞ്ഞത്.


ടി.എസി.എസിന് പുറമെ ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്സ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നീ കമ്പനികൾക്ക് ആകെ 1,35,349.93 കോടി രൂപയുടെ കുറവാണ് വാല്യുവേഷനിൽ ഉണ്ടായത്.
അതേ സമയം റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നീ കമ്പനികളുടെ മാർക്കറ്റ് ക്യാപ് ആകെ 39,989.72 കോടി രൂപ വർധിച്ചു

നഷ്ടം നേരിട്ട കമ്പനികൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വാല്യുവേഷൻ 47,487.4 കോടി ഇടിവാണ് ഉണ്ടായത്
  • ടെലികോം വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഭാരതി എയർടെല്ലിന്റെ മാർക്കറ്റ് ക്യാപ്പ് 29,936.06 കോടി രൂപ കുറഞ്ഞു
  • ഇന്ത്യയിലെ പ്രമുഖ എൻ.ബി.എഫ്.സിയായ ബജാജ് ഫിനാൻസിന്റെ വാല്യുവേഷൻ 22,806.44 കോടി രൂപ നഷ്ടമാണ് ഉണ്ടായത്
  • രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ വിപണി മൂല്യത്തിൽ 18,694.23 കോടി രൂപയുടെ ഇടിവുണ്ടായി.
  • കഴിഞ്ഞ വാരം, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാല്യുവേഷനിൽ 11,584.43 കോടി രൂപയുടെ കുറവുണ്ടായി
  • രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വിപണി മൂല്യത്തിൽ 3,608 കോടി രൂപയുടെ കുറവുണ്ടായി
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ എൽ.ഐ.സി മാർക്കറ്റ് ക്യാപ്പിൽ 1,233.37 കോടി രൂപയുടെ കുറവുണ്ടായി/

എന്നാൽ നഷ്ടക്കണക്കിനിടയിലും 3 മുൻ നിര കമ്പനികൾ നേട്ടമുണ്ടാക്കി.

  • രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വാല്യുവേഷൻ 5,946.67 കോടി രൂപ വർധിച്ച് 15,44,025.62 കോടി രൂപയായി മാറി
  • വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് ക്യാപ് 2,029.87 കോടി രൂപ ഉയർന്ന് 18,85,885.39 കോടി രൂപയായി മാറി.
  • പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വാല്യുവേഷൻ 32,013.18 കോടി രൂപ വർധിച്ച് 5,99,462.97 കോടി രൂപയിലെത്തി

Related Post

Leave a Reply

Your email address will not be published. Required fields are marked *